Wednesday, January 4, 2012

കഥ/// ഭുവനചന്ദ്രന്‍ വരാതിരിയ്ക്കില്ല... ///ബിജുതോമസ്.സി

കായന്നൂര്‍ ഗ്രാമത്തിനു ഉല്‍സവകൊടിയേറ്റ്...
ചെണ്ടമേളങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം.
കായന്നൂര്‍ ടൗണിനു അല്‍പ്പം മാറി നാല്‍ക്കവലയില്‍ ബസിറങ്ങി
ഉത്തമന്‍ മാഷ് നാട്ടുവഴിയിലൂടെ നടന്നു.
മാഷിന്റെ മുഖത്ത് നല്ല യാത്രാക്ഷീണമുണ്ടായിരുന്നു.
''മാഷേ...''
പിന്നില്‍ നിന്ന് ആരോ വിളിച്ചു.
നാണിയമ്മയാണു.
അവരുടെ മുഖത്ത് വല്ലാത്തൊരാകാംഷ നിറഞ്ഞു നിന്നിരുന്നു.
അപ്പോഴേയ്ക്കും അടുത്തടുത്ത വീടുകളില്‍ നിന്നും സ്ത്രീകളും, പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടം മാഷിനരുകിലെത്തി.
നാണിയമ്മയെ പോലെ തന്നെ എല്ലാ കണ്ണുകളിലും ആകാംഷയുടെ തിളക്കം കാണായി.
ആ കൂട്ടത്തില്‍ മാതുലക്ഷ്മിയുമുണ്ടായിരുന്നു.
ഉത്തമന്‍ മാഷ് എല്ലാവരെയും ഒന്നു കണ്ണോടിച്ചു.
എന്ത് പറയണമെന്നറിയാതെ മാഷ് അല്‍പ്പനേരം മൗനം ഭംഞ്ജിച്ചു.
മാഷ് മാതുലക്ഷ്മിയുടെ മുഖത്തേയ്ക്ക് നോക്കി.
അവളുടെ ഈറനണിഞ്ഞ കണ്ണുകളിലും നക്ഷത്രതിളക്കം...
''മാഷേ...മാഷ് ഭുവനനെ കണ്ടുവോ...?
നാണിയമ്മ വീണ്ടും ചോദിയ്ക്കുന്നു.
.........................................
ഭുവനചന്ദ്രന്‍
അതായിരുന്നു അയാളുടെ പേരു.
പേരു മാത്രം മേല്‍ വിലാസമുള്ള സുമുഖനായ ചെറുപ്പക്കാരന്‍.
ഒരു സുപ്രഭാതത്തില്‍ കായന്നൂര്‍ ഗ്രാമത്തിലേയ്ക്ക് ഒരു നിയോഗം പോലെ എവിടെ നിന്നോ എത്തിയ ഒരാള്‍...
വളരെ പെട്ടെന്നു തന്നെ അയാള്‍ കായന്നൂര്‍ ഗ്രാമത്തിനു പ്രിയങ്കരനായി മാറി.
എവിടേയും എന്തു ജോലിയ്ക്കും,മറ്റുള്ള സഹായത്തിനും മുന്നിട്ടിറങ്ങാനുള്ള മനസ്സ് അതാണു ഭുവനചന്ദ്രനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്
വൈറ്റ് കോളര്‍ ജോലി മാത്രം സ്വപ്നം കാണുന്ന യുവതലമുറയ്ക്കു മുമ്പില്‍ ചുമട് ചുമ്മിയും, പറമ്പ് കിളച്ചും,വാഹനമോടിച്ചും വ്യത്യസ്തനായ ഭുവനചന്ദ്രന്‍...
കുട്ടികള്‍ക്ക് ട്യൂഷനെടുക്കുമായിരുന്നു.ഒപ്പം കമ്പ്യൂട്ടറും പഠിപ്പിയ്ക്കുമായിരുന്നു.അങ്ങിനെ ഒരു സര്‍വ്വകലാ വല്ലഭന്‍...
അതായിരുന്നു.ഭുവനചന്ദ്രന്‍....
ഏതു വീട്ടിലും സ്വാതന്ത്ര്യത്തോടെ കടന്നു ചെല്ലാന്‍ അയാള്‍ക്ക് അധികാരമുണ്ടായിരുന്നു.
അയാളുടെ കൈയ്യില്‍ നിന്നും കൈനീട്ടം വാങ്ങിയാല്‍ അന്നത്തെ ദിവസം നല്ലതാണന്ന് വിശ്വസിയ്ക്കുന്നവരും ആ നാട്ടില്‍ കുറവല്ല.
സാമൂഹ്യവിരുധരും,ചാരായം വാറ്റുകാര്‍ക്കൊക്കെ ഭുവനചന്ദ്രന്‍ ഒരു തലവേദനയായിരുന്നു.
തല ചായ്ക്കാന്‍ ഒരു ഇടം തേടിയ അയാള്‍ ഒടുവില്‍ കണ്ടെത്തിയ ഇടം വഴിയരുകില്‍ ബന്ധുജനങ്ങളാല്‍ ഉപേക്ഷിയ്ക്കപെട്ട നാണിയമ്മയെന്ന് എല്ലാവരും വിളിയ്ക്കുന്ന ഒരു പാവം വൃദ്ധയോടൊപ്പമായിരുന്നു.
അയാളുടെ വരുമാനത്തില്‍ നിന്ന് അവര്‍ക്കയാള്‍ ഭക്ഷണവും,മരുന്നും,വസ്ത്രവും നല്‍കി.
ഒരമ്മയും മകനും പോലെ തകരപാട്ടകള്‍ കൊണ്ട് സന്മനസ്സുകളുടെ കാരുണ്യത്താല്‍ നിര്‍മ്മിച്ച ആ കൊച്ചു വീട്ടില്‍ അവര്‍ ഇരുവരും പരിഭവങ്ങളും,പിണക്കങ്ങളുമില്ലാതെ വസിച്ചു.
ഭുവനചന്ദ്രന്റെ യാത്രകള്‍ ഈങ്ങനെ അനസ്യൂതം തുടരുന്നു.
പക്ഷെ,അയാളെ കുറിച്ച് ആരും തിരക്കിയില്ല. അഥവാ ആരെങ്കിലും അന്യേഷിച്ചാല്‍ ഒരു പുന്‍ചിരി മാത്രം മറുപടി നല്‍കി അയാള്‍ ഒഴിഞ്ഞു മാറും.
'മാതുലക്ഷ്മി'
കുട്ടനെയ്ത്ത് ഉപജീവനമാക്കിയ സരോജിനിയുടെ മൂത്ത മകള്‍.പാതിവഴിയില്‍ പറക്കമുറ്റാത്ത ഒരു കുഞ്ഞുമായി വൈധവിത്ത്യം പേറുന്നവള്‍...പതിയെ പതിയെ ഭുവനചന്ദ്രന്‍ അവളുടെ മനസ്സില്‍ ഒരു മുകുളമായി...
ഭുവനചന്ദ്രന്‍ അത് മനസ്സിലാക്കിയെങ്കിലും ഒരു നിശ്ചിത അകലം പാലിയ്ക്കുന്നതില്‍ അയാള്‍ ഏപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഒരിയ്ക്കല്‍ ഗ്രാമത്തിലെ പ്രമാണിയായ ഒരു വ്യക്തിയുടെ തോട്ടം കാടുവെട്ടുന്നതിനിടയിലാണു ഭുവനചന്ദ്രന്റെ കണ്ണില്‍ ഒരു പഞ്ചലോക വിഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരോ ഉപേക്ഷിയ്ക്കപെട്ട നിലയില്‍ കണ്ടെത്തുന്നത്.
അതൊരു ദേവീ വിഗ്രഹം ആയിരുന്നു. പിന്നീട് അവിടെ ഒരു ദേവീക്ഷേത്രം രൂപം കൊണ്ടു.
അന്നുമുതല്‍ ദേവീ ചൈതന്യം കായന്നൂര്‍ ഗ്രാമത്തിനു പുതിയ ഉണര്‍വേകി.
കാലവര്‍ഷം വന്നെത്തി.
കായന്നൂരുകാര്‍ക്ക് ഇത് വിളയിറക്ക് കാലം...പാടങ്ങള്‍ ഉഴുതു മറിഞ്ഞു. ഗ്രാമങ്ങളില്‍ പ്രതീക്ക്ഷയുടെ പച്ചപ്പ്....
അങ്ങനെയിരിയ്ക്കെ ഭുവന ചന്ദ്രന്‍ ഒരു സുപ്രഭാതത്തില്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷനായി.
എവിടെ പോയിയെന്ന് ആര്‍ക്കുമറിയില്ല. അയാള്‍ ആരൊടുമൊന്നും പറഞ്ഞതുമില്ല.
അയാളുടെ തിരോധാനത്തിന്റെ ദിവസങ്ങളിലാണു ഞെട്ടിയ്ക്കുന്ന മറ്റൊരു വാര്‍ത്ത നാടറിയുന്നത്.
ക്ഷേത്രത്തിലെ ദേവീ വിഗ്രഹം മോഷ്ടിയ്ക്കപെട്ടിരിയ്ക്കുന്നു.
വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. പോലീസ് അന്യേഷണമാരമ്പിച്ചു. പല കഥകളും പ്രചരിച്ചു.
അവസാനം ജനങ്ങളുടേയും പോലീസിന്റെയുമൊക്കെ സംശത്തിന്റെ ചൂണ്ട് വിരല്‍ ഒരാളിലേയ്ക്ക് എത്തി നിന്നു.
അത് ഭുവനചന്ദ്രനിലായിരുന്നു.
സാഹചര്യതെളിവുകള്‍ എല്ലാം അയാള്‍ മാത്രമാണു മോഷ്ടാവെന്ന സംശയം ബലപ്പെടുമ്പോള്‍ ഒരു സന്ധ്യയില്‍ കായന്നൂരില്‍ ഭുവനചന്ദ്രന്‍ വീണ്ടും വന്നെത്തി.
അയാള്‍ അറസ്റ്റു ചെയ്യപെട്ടു.
പല രീതിയിലും അയാളെ ചോദ്യം ചെയ്തിട്ടും പോലീസിനു ഒരു തുമ്പും ലഭിച്ചില്ല.
ശേഷം സംശയത്തിന്റെ ആനുകൂല്യത്തില്‍ മോചീതനായ അയാള്‍ ആദ്യമോടിയെത്തിയത് കായന്നൂര്‍ ഗ്രാമത്തിലെ പ്രിയപെട്ടവരുടെ മുന്നിലേയ്ക്കായിരുന്നു.
തെറ്റിധരിയ്ക്കപെട്ട ഒരു ജന സമൂഹത്തിന്റെ ചോദ്യ ശരങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ പകച്ചു നിന്നു.
ആര്‍ത്തലച്ചു പെയ്യുന്ന പെരും മഴയില്‍ ജനത്തിന്റെ മര്‍ദ്ദനമേറ്റു പുളയുമ്പോള്‍....അയാള്‍ ഒരല്‍പ്പം ദയയ്ക്കു വേണ്ടി യാചിച്ചു.
'' ഞാനെടുത്തിട്ടില്ല... ഞാനൊരു കള്ളനല്ല....
അയാളുടെ വിലാപസ്വരം കായന്നൂരില്‍ ആ മഴയിലും മാറ്റൊലി കൊണ്ടു.
ശരീരമാസകലം ഒലിച്ചിറങ്ങിയ ചോരയുമായി അയാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങി.
പിന്നെ അയാളെ ആരും കണ്ടിട്ടില്ല.
കായന്നൂരില്‍ പിന്നീട് അശാന്തിയുടെ നാളുകാളായിരുന്നു. കെട്ടങ്ങിയ സാമൂഹ്യ വിരുധ്ദ ശല്ല്യം വീണ്ടും ആരംഭിച്ചു.
ഗതി മാറിയെത്തിയ മഴയും, വില തകര്‍ച്ചയും ജനങ്ങളെ ദുരിതത്തിലേയ്ക്ക് നയിച്ചു.
മാസങ്ങള്‍ ഇഴഞ്ഞു നീങ്ങി.
കായന്നൂര്‍ ക്ഷേത്രത്തിലെ വിഗ്രഹത്തെ കുറിച്ച് ഒരു വിവരവും ലഭ്യമായില്ല.
ചിങ്ങവും,കര്‍ക്കിടവും,ഇടവപാതിയും പിന്നിട്ട് കായന്നൂര്‍ ഗ്രാമത്തിന്റെ മറ്റൊരു പകല്‍ പിറക്കുമ്പോള്‍ ആ വാര്‍ത്തയുമെത്തി.
മോഷണം പോയ വിഗ്രഹം മറ്റൊരു നഗരത്തില്‍ പിടിയ്ക്കപെട്ട കുപ്രസിദ്ധ മോഷ്ടാവില്‍ നിന്നും കണ്ടെടുത്തിരിയ്ക്കുന്നു എന്ന ഞെട്ടിയ്ക്കുന്ന വാര്‍ത്ത.
ഭുവനചന്ദ്രന്‍ നിരപരാധിയായിരുന്നു എന്ന വിവരം ആ നാടിന്റെ തീരാത്ത വേദനയായി....
പിന്നെ ഭുവനചന്ദ്രനെ തിരികെ കൊണ്ടു വരുവാന്‍ നാടൊരുങ്ങി. അയാളെ അന്യേഷിച്ചു കൊണ്ടിരുന്നു. വായന ശാലയില്‍ യോഗം ചേര്‍ന്ന് ഭുവനചന്ദ്രനെ കണ്ടെത്തുന്നതിനു റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റ്റ്റര്‍ ഉത്തമന്‍ മാഷിനെ ചുമതലപെടുത്തി. ദൗത്യമേറ്റെടുത്ത മാഷ് ഭുവനചന്ദ്രനെ തേടി യാത്രയായി.
ഭുവനചന്ദ്രനെ കുറിച്ചുള്ള നേരിയ അറിവുകള്‍ വെച്ച് മാഷ് ചെന്നെത്തിയത് ഒരു കൊച്ചു പട്ടണത്തിലാണു.
നാണിയമ്മയുടെ വീട്ടില്‍ നിന്ന് ഭുവനചന്ദ്രന്റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന പോളിത്തീന്‍ ബാഗില്‍ നിന്നും കിട്ടിയ മണിയോര്‍ഡര്‍ അക്നൊളജ്മെന്റില്‍ നിന്നാണു ഷംസുദ്ദീന്‍ എന്നയാളുടെ മേല്‍ വിലാസം കിട്ടിയത്.
ഒരല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും മാഷ് ലക്ഷ്യത്തിലെത്തി ചേര്‍ന്നു.
പട്ടണത്തിനടുത്ത് ഒരു കൊച്ചു വീട്. മുറ്റത്ത് രണ്ട് കുട്ടികള്‍ കളിയ്ക്കുന്നുണ്ടായിരുന്നു.
''ഇത് ഷംസുദ്ദീന്റെ വീടല്ലേ...?
മാഷ് കുട്ടികളോട് തിരക്കി.
''ഉപ്പാ ആരോ വന്നിരിയ്ക്കുന്നു...''
അകത്തേയ്ക്ക് നോക്കി ബാലിക പറഞ്ഞു.
പൊടുന്നനെ തന്നെ വാതില്‍ക്കല്‍ ഒരാളെത്തി.
അനുവാദത്തിനു കാത്തു നില്‍ക്കാതെ മുറ്റത്തെ കൊച്ച് ഗെയ്റ്റ് തുറന്ന് മാഷ് പ്രവേശിച്ചു.
''ഷംസുദ്ദീന്‍...?
മാഷ് ചൊദിച്ചു.
''അതെ...''
നേരിയ അമ്പരപ്പോടു കൂടി ഷംസുദ്ദീന്‍ പറഞ്ഞു.
''വരൂ...അകത്തേയ്ക്ക്...''
ഷംസുദ്ദീന്‍ മാഷിനെ ക്ഷണിച്ചു.
മാഷ് സിറ്റൗട്ടിലേയ്ക്ക് കയറി.
''ഇരിയ്ക്കൂ...''
മാഷിരുന്നു.
ചോദ്യ ഭാവത്തോടെ ഷംസുദ്ദീന്‍ മാഷിനു മുന്നില്‍ നില കൊണ്ടു.
'' ഞാന്‍ ഉത്തമന്‍...കായന്നൂരില്‍ നിന്നാണു...''
പറഞ്ഞ മാത്രയില്‍ അയാളുടെ മുഖം വിടരുന്നത് മാഷ് ശ്രദ്ധിച്ചു.
'' ഞാന്‍ ഭുവനചന്ദ്രനെ തിരക്കി വന്നതാണു...''
ഷംസുദ്ദീന്‍ അല്‍പ്പനേരം മൗനം ഭംഞ്ജിച്ചു.
പിന്നെ പറഞ്ഞു.
''എനിയ്ക്കറിയാമായിരുന്നു...എന്നെങ്കിലുമൊരിയ്ക്കല്‍ അയാളെ തേടി കായന്നൂരില്‍ നിന്നുമെത്തുമെന്ന്...അത് ഒരല്‍പ്പം നേരത്തേയായതില്‍ പെരുത്ത് സന്തോഷം...''
മാഷ് അല്‍പ്പം ആശങ്കാകുലനായി ഷംസുവിനെ നോക്കി.
''കായന്നൂരിനെ കുറിച്ച് അവന്‍ ഒത്തിരി പറഞ്ഞിരിക്കുന്നു... നല്ലവരായ അവിടുത്തെ നാട്ടുകാരെ കുറിച്ച്...''
മാഷില്‍ ജിഞ്ജാസ നിറഞ്ഞു.ഷംസുദ്ദീന്‍ തുടരുകയാണു.
''ശൈശവത്തില്‍ അവന്റെ അമ്മ അവനെ ഉപേക്ഷിച്ചു പോയതാണു...ചിലപ്പോള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദമാകാം...''
മാഷ് അയാള്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നു.
ഷംസുവിന്റെ ഭാര്യ ചായയുമായി വന്നു.
ഷംസു തുടര്‍ന്നു.
''കായന്നൂരില്‍ അവന്‍ കണ്ടു...അവന്റെ അമ്മയെ...''
''നാണിയമ്മ...''
മാഷില്‍ സംശയം.
''നാണിയമ്മ കായന്നൂരില്‍ അവനെ സ്നേഹിച്ച ഒരുപാടമ്മമാരില്‍ ഒരാള്‍ മാത്രം...''
ഷംസുവിന്റെ നിസ്ക്കാര തഴമ്പുള്ള നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.
''പിന്നെ....?
മാഷ് അമ്പരപ്പോടെ ചോദിച്ചു.
''അതാരാണന്ന് സത്യത്തില്‍ എനിയ്ക്കുമറിയില്ല... അത് ആരാണന്ന് എന്നോട് പറയുന്നതിനു മുമ്പേ...''
ഷംസുവിന്റെ ഖണ്ഡമിടറി.
അയാള്‍ ഇരിപ്പിടത്തില്‍ നിന്നും പതിയെ എഴുന്നേറ്റു. ഒപ്പം ഒരു ഞെട്ടലോടെ ഉത്തമന്‍ മാഷും.
''ഭുവനചന്ദ്രന്‍... ഇപ്പോള്‍ എവിടെയുണ്ട്...എനിയ്ക്കയാളെ കാണണം...ഒരു നാടിന്റെ മുഴുവന്‍ ക്ഷമാപണവും അറിയിച്ച്...എനിയ്ക്കയാളെ കൂട്ടികൊണ്ട് പോകണം...''
മാഷ് അയാളോട് അഭ്യര്‍ത്ഥിച്ചു.
''എന്നോടൊപ്പം വരുമോ...?
ഷംസുദ്ദീന്‍ ആരാഞ്ഞു.
''തീര്‍ച്ചയായും...''
ഉത്തമന്‍ മാഷ് അറിയിച്ചു.
പിന്നെ അവര്‍ യാത്ര പുറപെട്ടു.
യാത്രയ്ക്കിടയില്‍ അവര്‍ പരസ്പരം സംസാരിച്ചില്ല.
ആ യാത്രയ്ക്കൊടുവില്‍ അവര്‍ എത്തി ചേര്‍ന്നത് പ്രകൃതി രമണീയതയും,ശാന്തതയും ഒത്തു ചേര്‍ന്ന ഒരിടത്താണു.
അവിടുത്തെ ട്രസ്റ്റിനു കീഴില്‍ പ്രവൃംത്തിയ്ക്കുന്ന ഒരാശുപത്രിയ്ക്കു മുന്നില്‍ അവരെത്തി.
അന്ധാളിപ്പോടെ മാഷ് ഷംസുവിനെ നോക്കി.
''വരൂ...''
മാഷ് അയളെ അനുഗമിച്ച് ആശുപത്രിയ്ക്കുള്ളിലേയ്ക്ക് നടന്നു.
ഇടനാഴിക പിന്നിട്ട് അവരവസാനം എത്തി ചേര്‍ന്നത് ''കാന്‍സര്‍ വാര്‍ഡ്'' എന്ന് ബോര്‍ഡ് വെച്ച ഒരു ഹാളിനു മുന്നിലാണു.
ചില്ലു വാതില്‍ പതിയെ തുറന്ന് ഇരുവരും അതിനുള്ളില്‍ പ്രവേശിച്ചു.
ഇരു വശങ്ങളിലായി തിരിച്ച വാര്‍ഡില്‍ ചില രോഗികളും അവരുടെ ബന്ധുക്കളുമുണ്ടായിരുന്നു.
അവസാന ബെഡില്‍ ഒരാള്‍ കിടന്നിരുന്നു.
അവര്‍ ആ ബെഡിനരുകിലെത്തി.
റേഡിയേഷനും,കീമൊ തെറാപ്പിയും വികലമാക്കിയ ആ മനുഷ്യന്റെ മുഖം ഭുവനചന്ദ്രനാണന്ന് തിരിച്ചറിയാന്‍ മാഷിനു അല്‍പ്പ സമയം വേണ്ടി വന്നു.
''ഭുവനന്‍...''
മാഷ് പതിയെ വിളിച്ചു.
ഭുവനചന്ദ്രന്‍ ശബ്ദത്തോട് മാത്രമാണു പ്രതികരിച്ചത്.
അയാള്‍ കണ്ണ് തുറന്നു.
അയാള്‍ക്ക് ഓര്‍മ്മകള്‍ എന്നോ നഷ്ടപെട്ടിരുന്നു.
മാഷിനെ തുറിച്ച് നോക്കികൊണ്ട് ഭുവനചന്ദ്രന്‍ അങ്ങനെ തന്നെ കിടന്നു.
പിന്നെ മാഷ് ഷംസുദ്ദീന്റെ മുഖത്തേയ്ക്ക് നോക്കി.
അയാളുടെ മുഖവും മ്ലാനമായിരുന്നു.
''ഒരു ഡോക്ടര്‍ക്ക് ഈ ആശുപത്രില്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തു കഴിഞ്ഞു...മുമ്പും പടച്ചോന്‍ ഈ അവസ്ഥയില്‍ നിന്നും അയാളെ ജീവിതത്തിലേയ്ക്ക് തിരികെ കൊടുത്തിട്ടുണ്ട് ഇനിയും ഒരു പക്ഷെ...
ഷംസുവിന്റെ വാക്കുകള്‍ മുറിഞ്ഞു.നേരിയ ഒരു പ്രതീക്ക്ഷ മാത്രം അയാളുടെ മുഖത്ത് ശേഷിച്ചു.
''എനിയ്ക്ക് നിസ്ക്കാരത്തിനു നേരമായി. ഞാന്‍ അത് കഴിഞ്ഞിട്ടിപ്പം വരാം...''
അത് പറഞ്ഞിട്ട് ഷംസുദ്ദീന്‍ വാര്‍ഡിനോട് ചേര്‍ന്ന ഒരു സ്ഥലത്ത് നിസ്ക്കരിച്ചു.
സമീപത്തെ പള്ളിയില്‍ നിന്നുള്ള ബാങ്കുവിളി മുഴങ്ങി കേട്ടു.
.........................................

എല്ലാ കണ്ണുകളും ഉത്തമന്‍ മാഷിനു നേര്‍ക്കായിരുന്നു.
''മാഷൊന്നും ഇതുവരെ പറഞ്ഞില്ല....''
ആരോ ചോദിയ്ക്കുന്നു.
മാഷ് എല്ലാവരേയും ഒന്ന് കണ്ണോടിച്ചു.പിന്നെ പറഞ്ഞു.
''അയാള്‍ക്ക് ഒരിയ്ക്കലും ഈ നാടിനെയും,നാട്ടുകാരെയും ഉപേക്ക്ഷിയ്ക്കാനാവില്ല. ഭുവനചന്ദ്രന്‍ വരാതിരിയ്ക്കില്ല...''
ജനത്തിന്റെ കണ്ണുകളില്‍ ആനന്ദതിരയിളക്കം...
അപ്പോള്‍ പടിഞ്ഞാറു നിന്ന് വന്നൊരു കാറ്റ് അവരെ തഴുകി കടന്നു പോയി.

Monday, January 31, 2011

പെയ്തു തീരാത്ത മഴ... ///കഥ


ഒരു മഴക്കാലം...
തിമിര്‍ത്തു പെയ്യുന്ന മഴ തികച്ചും കലുഷിതമായി കഴിഞ്ഞിരിയ്ക്കുന്നു.
പ്രളയകെടുതിയില്‍ നാട്ടില്‍ സര്‍വ്വനാശം
പോലീസിനും,ഫയര്‍ഫോര്‍സിനുമെല്ലാം ഊണും ഉറക്കവുമില്ലാത്ത രാപകലുകള്‍.
ഒടുവില്‍ കേന്ദ്രസേനയുടെ സേവനം.
മഴ തുടര്‍ന്നു കൊണ്ടേയിരുന്നു...
ഫ്ളാറ്റില്‍ വിശ്രമിച്ചു കൊണ്ടിരിയ്ക്കെ സബ് കളക്ടര്‍ പ്രകാശ്മേനോന്‍ ന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു.
മറുതലയ്ക്കല്‍ ജില്ലാകളക്ടര്‍.
പ്രകാശ് മേനോന്‍ അത് അറ്റന്‍ഡ് ചെയ്തു.
''യെസ് സര്‍.........ഓ...വെരി ബാഡ്ന്യൂസ്...'' അയാളുടെ നെറ്റി ചുളിഞ്ഞു.
അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു
ഒകെ.. സര്‍......അയാം റെഡി....വിത്തിന്‍ വണ്‍ അവര്‍...ഐ വില്‍ ബി ദേര്‍...ഓകെ സര്‍...''
പ്രകാശ് മേനോന്‍ ലൈന്‍ കട്ട് ചെയ്തു.
ദേവപ്രിയ ആവി പറക്കുന്ന ചായയുമായി ഭര്‍ത്താവിനരുകിലെത്തി. ചായ ഒരു കവിള്‍ കുടിച്ച ശേഷം അയാള്‍ പറഞ്ഞു.
''കുടിയാന്മലയില്‍ ഉരുള്‍പൊട്ടല്‍.മറ്റുദ്യോഹസ്ഥരും,ഫോര്‍സുമെല്ലാം അങ്ങോട്ട് നീങ്ങിയിരിയ്ക്കുകയാണു. എനിയ്ക്കും ഇപ്പോള്‍ തന്നെ പുറപ്പെടണം...''
അവളുടെ മുഖത്ത് ഒരു നേരിയ വിഷമമുണ്ടായി.
ടെലിവിഷനില്‍ പ്രളയകെടുതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഫ്ളാഷ് ന്യൂസായി വന്നുകൊണ്ടിരുന്നു
ഇതിനിടയില്‍ പ്രകാശ് മേനോന്‍ വസ്ത്രം മാറി വന്നു. കപ്പിലെ ചായ അല്‍പ്പംകൂടി കഴിച്ചു കൊണ്ട് ദേവപ്രിയയുടെ കവിളില്‍ ഒരു ചെറുചുമ്പനം നല്‍കി അയാള്‍ ശബ്ദം താഴ്ത്തി ചെവിയില്‍ മന്ത്രിയ്ക്കും പോലെ പറഞ്ഞു. ''സോറി മോളേ....'
പിന്നെ വേഗം അയാള്‍ പുറത്തേയ്ക്ക് പോയി.
മക്കളായ അഖിലും,അമ്മുവും അവര്‍ക്കുള്ള പ്രത്യേക മുറിയില്‍ ഹോം വര്‍ക്ക് ചെയ്ത് കൊണ്ടിരിന്നു.
പുറത്ത് കാറ്റ് ആഞ്ഞു വീശി.
രാത്രി വളരെ വൈകിയും പ്രകാശ് വന്നില്ല.
ഇടയ്ക്ക് പ്രകാശിന്റെ കോള്‍ വന്നു. ദേവപ്രിയ അത് അറ്റന്റുക് ചെയ്തു. പ്രകാശ് ഇന്നു വരികയില്ലത്രെ.ചിലപ്പൊള്‍ നാളെയും.
''ഡാഡി എപ്പഴാ വരിക മമ്മീ...''
മക്കള്‍ ചോദിച്ചു.
''ഡാഡിയ്ക്ക് ജോലിതിരക്കാ...ഇന്നു വരില്ല മക്കളെ...''
അവര്‍ മൂവരും അത്താഴം കഴിച്ചു കിടന്നു.
രാത്രി എപ്പോളോ അവളൊന്നു മയങ്ങിയതേയുള്ളൂ. പുറത്ത് എന്തോ ഒരു ശബ്ദം കേട്ടു. ആരോ വാതിലില്‍ ശക്തിയായി തട്ടുന്നു. ദേവപ്രിയ ഡോറിലെ ലെന്‍സിലൂടെ പുറത്തെയ്ക്ക് നോക്കി പക്ഷെ പുറത്ത് ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നെയും വാതില്‍ക്കല്‍ ശബ്ദം കേട്ടു.
അവള്‍ തെല്ലുഭയത്തോടെ വാതില്‍ തുറന്നു.
ചാന്ദ്നി മോളായിരുന്നു അത്. ആറു വയസ്സു മാത്രം പ്രായമുള്ള ചാന്ദ്നിമോള്‍ തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിയ്ക്കുന്ന ആര്‍ക്കിടെക്റ്റല്‍ എഞ്ചിനിയര്‍ ഹരിക്രിഷ്ണന്റെ ഏകമകളായിരുന്നു.
ദേവപ്രിയ ഒന്നമ്പരന്നു. ചാന്ദ്നിമോളുടെ മുഖത്ത് ഉറക്കചടവും വല്ലാത്തൊരു ഭീതിയും നിഴലിച്ചിരുന്നു.
''എന്താ മോളേ...'' ഉദ്വേഹപൂര്‍വ്വം അവള്‍ തിരക്കി.
''പപ്പയ്ക്ക് നല്ല പനിയാ ആന്റീ....''ആന്റിയൊന്നു വര്വോ....''
വാതില്‍ ഭദ്രമായി അടച്ച ശേഷം ദേവപ്രിയ ചാന്ദിനിമോള്‍ക്കൊപ്പം ഹരിക്രിഷ്ണന്റെ ഫ്ളാറ്റിലേയ്ക്ക് ചെന്നു.
ഹരിക്രിഷ്ണന്‍ ബെഡില്‍ തീര്‍ത്തും അവശനായി കാണപെട്ടു. അയാള്‍ നന്നായി പനിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു.
അവളുടെ സാമീപ്യം അയാള്‍ക്കൊരാശ്വാസമായതു പോലെ പതിയെ ഒന്നു പുഞ്ചിരിച്ചു.
''ദേവൂ.........''
''ഡോക്ടറെ വിളിയ്ക്കണോ ഹരി...''അവള്‍ ചോദിച്ചു.
''വേണ്ട ഞാന്‍ മരുന്ന് കഴിച്ചു... ഒന്നുറങ്ങി കിട്ടിയിരുന്നെങ്കില്‍.....''
അയാള്‍ പറഞ്ഞ് മുഴുമിയ്ക്കും മുമ്പേ അവള്‍ പറഞ്ഞു.
'' ഞാന്‍ കുറച്ച് ചുക്ക്കാപ്പി എടുക്കാം. അത് കുടിച്ചു കിടന്നാല്‍ നല്ല ആശ്വാസം കിട്ടും...'' ദേവപ്രിയ അടുക്കളയിലേയ്ക്ക് നടന്നു.
കര്‍ട്ടനും,ജാലകത്തിനുമപ്പുറം വെള്ളിനൂലുകള്‍ പോലെ മഴ ഭൂമിയിലേയ്യ്ക്ക് പതിയ്ക്കുന്നത് കാണാമായിരുന്നു.
ദേവപ്രിയ പെട്ടെന്നു തന്നെ കാപ്പിയുമായി വന്നു.
''ദേവൂ.. പ്രകാശ്....? അയാള്‍ തിരക്കി.
പ്രകാശ് അടിയന്തിരമായി ജോലിയ്ക്ക് പോയ കാര്യം അവള്‍ അയാളോട് പറഞ്ഞു.
കാപ്പി അല്‍പ്പം കഴിച്ച് നന്ദിപുരസരം അയാള്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.''താങ്ക്സ് ദേവൂ...'' ''ഞ്ഞാന്‍ പൊയ്ക്കോട്ടെ...''അവള്‍ ചോദിച്ചു.
''ഓ..കെ ദേവൂ...''അയാള്‍ പറഞ്ഞു.
സമീപം നിന്നിരുന്ന ചാന്ദിനിമോളുടെ കവിളില്‍ തലോടി അവള്‍ പറഞ്ഞു.''മോള്‍ വിഷമിയ്ക്കണ്ടാ..ട്ടോ...ഉറങ്ങിയ്ക്കോ..പപ്പയ്ക്ക് സുഖമാവും...''
ചാന്ദിനിമോള്‍ കുഞ്ഞിപല്ല് കാട്ടി ചിരിച്ചു.
ദേവപ്രിയ അവരുടെ ഫ്ളാറ്റിലേയ്ക്ക് മടങ്ങി പോയി.
സ്കൂള്‍ തലം മുതല്‍ കാമ്പസ് ജീവിതകാലം വരെ അവര്‍ ഒരുമിച്ചായിരുന്നു പഠിച്ചത്.ആ കാലഘട്ടത്തില്‍ കാമ്പസിന്റേതായ വിവിധ പ്രവ്ര്‍ത്തനങ്ങളില്‍ അവര്‍ സാരഥ്യം വഹിച്ചിരുന്നു. പിന്നെ കാലം അവരെ ഓരോ ദിക്കിലേയ്ക്ക് നയിച്ചു. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ തമ്മില്‍ കണ്ട് മുട്ടുന്നത് ഈ ഫ്ളാറ്റ് ജീവിതം തുടങ്ങുമ്പോഴാണു.
ഹരിക്രിഷ്ണന്റെ ഭാര്യ രഞ്ജിനി അയര്‍ലന്റില്‍ ഡോക്ടറാണു. അവര്‍ക്കൊരു മോളുണ്ടങ്കിലും അവര്‍ തമ്മില്‍ നല്ല മനപൊരുത്താമുണ്ടായിരുന്നില്ല. അതു കാരണമാണു അവര്‍ തമ്മില്‍ രണ്ട് സ്ഥലത്ത് ജീവിയ്ക്കാനുണ്ടായ സാഹജര്യം ഉണ്ടായതും.എങ്കിലും രഞ്ജിനി ഇടയ്ക്ക് അവധിയ്ക്ക് വരും.ആഘോഷങ്ങളും,ആരവങ്ങളൊന്നുമിള്‍ല്ലാത്ത വെറുമൊരു ജീവിതം. ഹരിക്രിഷ്ണനും,പ്രകാശ്മേനോനും നല്ല സുഹ്ര്‍ത്തുക്കളായി. നല്ല സഹകരണത്തോടെ ഇരു കുടുമ്പവും കഴിഞ്ഞു പോന്നു.
പിറ്റേന്ന് രാവിലെ കനത്ത മഴ ജനജീവിതം താറുമാറാക്കി. സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
ദേവപ്രിയ എഴുന്നേല്‍ക്കാന്‍ താമസിച്ചു. കുട്ടികള്‍ ഇതുവരെ ഉണര്‍ന്നിട്ടില്ല.
ടെലിവിഷന്‍ ഓണ്‍ ചെയ്തപ്പോള്‍ കുടിയാന്മലയില്‍ നിന്നുള്ള ന്യൂസ് വന്നു. രക്ഷാപ്രവൃത്താനങ്ങള്‍ പുരോഗമിയ്ക്കുന്നു. മഴകോട്ട് ധരിച്ച് പ്രകാശും മറ്റുദ്യോഹസ്ഥരും എല്ലാറ്റിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു.
ഹരിക്രിഷ്ണനും എഴുന്നേറ്റു ഇപ്പോള്‍ പനിയല്‍പ്പം കുറഞ്ഞിട്ടുണ്ട്. ഒരു ഷാളെടുത്ത് ശരീരത്ത് ചുറ്റി അയാള്‍ ജനാലയ്ക്കരുകില്‍ വന്നു നിന്നു. അപ്പോഴും തോരാത്ത മഴ ജനാല ചില്ലിലൂടെ കാണാമായിരുന്നു. അയാള്‍ അയാള്‍ അല്‍പ്പനേരം അതിന്റെ ഭംഗിയാസ്വദിച്ച് നിന്നു. കാളിംങ്ങ്ബെല്‍ ശബ്ദിയ്ക്കുന്നു
അയാള്‍ ചെന്ന് വാതില്‍ തുറന്നു. ദേവപ്രിയയായിരുന്നു.
അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. ഒരു പുഞ്ജിരിയോടെ അയാള്‍ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു.
''വരൂ..ദേവപ്രിയ...''
ഒരു ചെറുപുഞ്ജിരിയോടെ അവള്‍ അകത്തെയ്ക്ക് വന്നു.
''ഇപ്പോള്‍ എങ്ങനെയുണ്ട് പനി...''അവള്‍ തിരക്കി.
''നല്ല ആശ്വാസം...'' അയാള്‍ മറുപടി പറഞ്ഞു.
അയാള്‍ വീണ്ടും ആ ജനാലയ്ക്കരുകിലെത്തി. ഒപ്പം ദേവപ്രിയയും.
പുറത്ത് പെയ്യുന്ന മഴയുടെ ഭംഗി അയാളവള്‍ക്ക് കാണിച്ചു കൊടുത്തു.
''മഴയ്ക്കുമുണ്ട് വിവിധ ഭാവങ്ങള്‍...ചില മഴ ഭൂമിയെ തന്നെ ഇല്ലാതാക്കും. പക്ഷെ! ഈ ജനാലയ്ക്കപ്പുറം പെയ്യുന്ന മഴ ഒരു തരം നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു...''
അവള്‍ നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
''ദേവൂ ...''അയാള്‍ പതിയെ വിളിച്ചു.
അവളൊന്നു മൂളി.
അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി.
''ഓര്‍ക്കുന്നില്ലേ... നമ്മുടെയാ പഴയ കാലം. ഇത് പോലൊരു മഴയത്താണു നമ്മള്‍ തമ്മില്‍ പരിചയപെട്ടത്''
അവളും അതോര്‍ക്കാന്‍ ശ്രമിച്ചു. അയാളുടെ കണ്ണുകളില്‍ നേരിയ നനവ് പടരുന്നുണ്ടായിരുന്നു.
''ഹരീ... അവള്‍ പതിയെ വിളിച്ചു.
''ആ കാലത്ത് ദേവുവിനു എന്തെങ്കിലും എന്നോട് പറയാനുണ്ടായിരുന്നുവോ...?
''ഹരീ.. ഞാന്‍...അവള്‍ മുഖം കുനിച്ചു.
''നിന്റെ കണ്ണുകളില്‍ ഞാന്‍ വായിച്ചിരുന്നു പലപ്പോഴും...''
അയാള്‍ തുടര്‍ന്നു.
''ഒരു മയില്‍പീലി പോലെ ഞാന്‍ ഇന്നും സൂക്ഷിയ്ക്കുന്നുണ്ട്..എന്റെ ഹൃദയത്തില്‍...''
അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
അവളും ഒന്ന് വിതുമ്പാന്‍ വെമ്പി.
പുറത്ത് മഴയുടെ ഏങ്ങലടികള്‍ക്കൊപ്പം അവരുടെ സങ്കടങ്ങള്‍ പെയ്തിറങ്ങി.
അവള്‍ അധികനേരം അവിടെ നിന്നില്ല.
മുറിയിലേയ്ക്ക് വന്ന അവള്‍ കട്ടിലില്‍ കിടന്നു ശബ്ദമില്ലാതെ തേങ്ങി.
പ്രകാശ് അന്നും വന്നില്ല. ഇടയ്ക്ക് വിളിച്ചു. ചിലപ്പോള്‍ ഇനിയൊരു ദിവസം കൂടി വൈകിയേക്കുമത്രെ. മലവെള്ളപച്ചിലില്‍ ഒലിച്ചു പോയ മനുഷ്യശരീരങ്ങള്‍ ഇനിയും ലഭിയ്ക്കാനുണ്ട്.
അന്നു രാത്രിയും അവള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല. ആ പഴയകാലസ്വപ്നങ്ങള്‍ അവളുടെ ചിന്തകളെ തഴുകികൊണ്ടിരുന്നു.
താനും ഹരിയെ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷേ മനസ്സ് തുറക്കാന്‍ ഇരുവരും എന്തേ ഒരുപാട് വൈകിപോയി...
കാലാന്തരത്തില്‍ ഒരു പുതിയ ജീവിതത്തിലേയ്ക്ക് വന്നപ്പോള്‍ വികലമായി കിടന്നിരുന്ന മനസ്സിനെ സ്നേഹം കൊണ്ട് വീര്‍പ്പ്മുട്ടിച്ചുറക്കിയത് പ്രകാശാണു. പിന്നെ താന്‍ ഒന്നും ഓര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍........
ഇല്ല ...മനസ്സ് കൈ വിട്ടു പോകാന്‍ പാടില്ല... അവളങ്ങനെ സമാധാനിച്ചു.
ആ രാത്രിയും കടന്നു പോയി.
പിറ്റേന്ന് മഴയല്‍പ്പം കുറഞ്ഞു ഇപ്പോള്‍ നേരിയ ചാറ്റല്‍മഴ മാത്രം.
ദേവപ്രിയ കുളിച്ച് നല്ലൊരു സാരിയെടുത്തണിഞ്ഞു. കുട്ടികള്‍ അവരുടെ പഠനമുറിയില്‍ കളിച്ചുകൊണ്ടിരുന്നു.
അവള്‍ ഹീറ്റര്‍ കൊണ്ട് മുടിയുണക്കികൊണ്ടിരിയ്ക്കേ കോളിങ്ങ് ബെല്‍ മുഴങ്ങി.
പ്രകാശ് എത്തിയിരിയ്ക്കുന്നു.
അവള്‍ പെട്ടെന്ന് ചെന്ന് വാതില്‍ തുറന്നു.
വാതില്‍ക്കല്‍ ഹരിക്രിഷ്ണനായിരുന്നു.
അവളില്‍ ചെറിയൊരു നടുക്കമുണ്ടായി.
അയാള്‍ അകത്തേയ്ക്ക് വന്നു. അവള്‍ക്കഭിമുഖമായി നിന്നു.
''ദേവൂ...അയാള്‍ വിളിച്ചു.
അവള്‍ മുഖം താഴ്ത്തിയങ്ങനെ തന്നെ നിന്നു.
അയാള്‍ തുടര്‍ന്നു
''എന്തേ..ഒന്നും പറഞ്ഞില്ല...''
അവള്‍ ദയനീയമായി അയാളുടെ മുഖത്തേയ്ക്ക് നോക്കി.
അവളുടെ കണ്ണുകളില്‍ നോക്കി അയാള്‍ ചോദിച്ചു.
''ഒരിയ്ക്കലെങ്കിലും എന്നെ ഇഷ്ടപെട്ടിരുന്നോ...നീ..''
അതിനു മറുപടി ഒരു കരച്ചിലോടെ അവള്‍ അയാളുടെ മാറിലേയ്ക്ക് വീണു.
അയാളവളുടെ ആടിയുലഞ്ഞ് കിടക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കി.
അയാളുടെ കണ്ണുകളിലും നിലയ്ക്കാത്ത ലാവാപ്രവാഹം.
എത്ര നേരം അവരങ്ങിനെ നിന്നുവെന്നറിയില്ല. ഒരു സ്ഥലകാലബോധമുണ്ടായതു പോലെ അവള്‍ കുതറി മാറി.
അയാളും ഒന്നു പകച്ചു.
''തെറ്റാണു ഇത്...'' അവള്‍ തേങ്ങി.
''ഇപ്പോള്‍ ഒരാശ്വാസമുണ്ട്...ഇത്രയും നാള്‍ മനസ്സില്‍ അടക്കി പിടിച്ച ഒരു പെരും മഴ പെയ്തൊഴിഞ്ഞിരിയ്ക്കുന്നു''...
ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് അയാള്‍ പറഞ്ഞു.
''ഇനി എന്റെ രഞ്ജിനിയെ എനിയ്ക്ക് സ്നേഹിച്ചു തുടങ്ങണം''
വിടര്‍ന്ന കണ്ണുകളോടെ അവള്‍ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
ആ കണ്ണുകളില്‍ ഒരു ശുഭപ്രതീക്ഷയുടെ പൊന്‍ തിളക്കം...
അപ്പോഴും പുറത്ത് മഴ നിലച്ചിരുന്നില്ല.

Friday, January 28, 2011

തീരം തേടുന്ന തിരകള്‍.

ബസ് കണ്ണൂരിലേയ്ക്ക് ലക്ഷ്യമായി നീങ്ങി തുടങ്ങി.
മധ്യഭാഗത്തായി സൈഡ് സീറ്റാണു എനിയ്ക്കും കിട്ടിയത്.
ബസ് കോഴിക്കോട് നഗരം വിടുമ്പഴേയ്ക്കും തലേന്നത്തെ ഉറക്കക്ഷീണം എന്നെ അലട്ടി തുടങ്ങിയിരുന്നു.
പതിനഞ്ചു വര്‍ഷത്തെ പ്രവാസജീവിതത്തിനിടയിലെ ഈ യാത്രയ്ക്ക് പ്രത്യേകം ലക്ഷ്യങ്ങളൊന്നുമില്ലങ്കിലും കണ്ണൂരിലെ ആ പഴയ ജോലിസ്ഥലവും ചില പരിചയക്കാരുമെല്ലാം വിസ്മൃതിയില്‍ നിറഞ്ഞു നിന്നിരുന്നു.
'സുനില്‍' തന്റെ അക്കാലത്തെ പ്രിയസുഹൃത്ത്.
ഒരു ചാറ്റല്‍ മഴയുടെ അകമ്പടിയ്ക്കുമൊപ്പം ഞങ്ങളുടെ കാര്‍ട്ടേഴ്സിലേയ്ക്ക് ഓടിയെത്തിയ പ്രിയപെട്ട കൂട്ടുകാരന്‍.
ആദ്യം ഒരു പുഞ്ചിരി,ഒരു ഹസ്തദാനം,പിന്നെ ഞങ്ങളുടെ സൗഹൃദകൂട്ടത്തിലൊരുവനായി എന്നും........
ബസ് ഓടികൊണ്ടിരുന്നു. ചില പ്രധാനകേന്ദ്രങ്ങളില്‍ മാത്രമാണു സ്റ്റ്റ്റോപ്പുണ്ടായിരുന്നത്. യാത്രക്കാര്‍ കയറിയും ഇറങ്ങിയുമിരുന്നു. അന്നത്തെ വെയിലിനു നല്ല ചൂടുണ്ടായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന മിനറല്‍ വാട്ടര്‍ കുപ്പിവെള്ളം ഞാന്‍ വായിലേയ്യ്ക്ക് കമഴ്ത്തി.
പട്ടണങ്ങളും,ഗ്രാമങ്ങളും താണ്ടി ബസ് യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.
ഓര്‍മ്മകള്‍ വീണ്ടും എന്നെ ആ പഴയ കാലത്തേയ്ക്ക് കൂട്ടികൊണ്ടു പോയി.
മള്‍ട്ടിനാഷണല്‍ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് പ്രധിനിധികളായ ഞങ്ങള്‍ പ്രഭാതത്തില്‍ തന്നെ ഓരോരുത്തരായി ഒരോ ഏരിയായിലേയ്ക്ക് കടന്നുപോകും. പിന്നെ വൈകുന്നേരം വരെ ഞങ്ങളുടെ ജോലിയില്‍ ഞങ്ങള്‍ മുഴുകിയിരിയ്ക്കും. സായന്തനങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് കൂടും.
മാസങ്ങള്‍ അങ്ങനെ കടന്നു പോയി.
അന്നൊരു ശനിയാഴ്ച്ചയായിരുന്നു. കമ്പനിയുടെ പ്രതിമാസ ക്ലോസിങ്ങും, മീറ്റിങ്ങും അന്നാണു.
എന്റെ പ്രവര്‍ത്തന മേഖല തലശ്ശേരിയും, മാഹിയുമാണു. ഒരുപാട് ജോലി ബാക്കിയുണ്ട്. നേരത്തെ തീരുമാനിച്ചതനുസരിച്ച് മാഹിയിലും,തലശ്ശേരിയിലും സുനിലും,മറ്റൊരു സുഹ്ര്‍ത്ത് ഉണ്ണിയും എന്റൊപ്പം വന്നു.
എല്ലാവരും കൂടി ജോലിയെല്ലാം പെട്ടെന്നു തന്നെ തീര്‍ത്തു.
ഉച്ചസമയമായി. ഭക്ഷണം കഴിയ്ക്കുന്നതിനു മാഹിപട്ടണത്തിലെ ഒരു റെസ്റ്റ്റ്റോറന്റില്‍ ഞങ്ങളൊത്തു ചേര്‍ന്നു. മാഹിയില്‍ സുലഭമായി കിട്ടുന്ന മദ്യം ഞങ്ങള്‍ക്ക് മുമ്പില്‍ നിരന്നു.
പിന്നെ സുന്ദരമായ മയ്യഴി തീരത്ത് ഞങ്ങളുടേതു മാത്രമായ സൊകാര്യനിമിഷങ്ങളില്‍ അല്‍പ്പനേരം.................
അറബികടലില്‍ നിന്നും മയ്യഴി പുഴയെ തഴുകാന്‍ വരുന്ന കാറ്റ് ഞങ്ങളെ തലോടി കടന്നു പോകുമ്പോള്‍ എന്നെയും, ഉണ്ണിയേയും മയ്യഴിതീരം വിശ്രമത്തിനായി ക്ഷണിച്ചിരുന്നു. ആ നിമിഷങ്ങളില്‍ ഞങ്ങളറിഞ്ഞിരുന്നില്ല. പ്രിയപെട്ട സുഹ്ര്‍ത്ത് സുനില്‍ ആ കടല്‍തിരമാലകള്‍ക്കുള്ളില്‍ ജീവനു വേണ്ടി പിടയുകയായിരുന്നുവെന്ന്!......
ബസ് ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരിയ്ക്കുന്നു. ഞാന്‍ കുപ്പിയില്‍ അവശേഷിച്ചിരുന്ന വെള്ളം വീണ്ടും കുടിച്ചു.
ബസില്‍ നിന്നും ഞാനാ ബോര്‍ഡ് കണ്ടു. മാഹിയുടെ സ്വാഗതബോര്‍ഡ്... മാഹിയെത്തി ചേര്‍ന്നിരിയ്ക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നില്‍ ഒരുള്‍ക്കിടിലമുണ്ടായി.
റോഡില്‍ നല്ല തിരക്കുണ്ട്. മാഹിപള്ളിയിലേയ്ക്ക് പോകുന്നവരാകാം. റോഡിനിരുവശവും മദ്യശാലയുടെ നീണ്ട നിര. ബസ് മാഹിപള്ളിയും കടന്ന് പാലത്തിലേയ്ക്ക് പ്രവേശിച്ചു.
പാലത്തിനടിയില്‍ ശാന്തമായി മയ്യഴി പുഴ അറബികടലിലേയ്ക്ക് ലയിയ്ക്കുന്നു. ഒരു നിമിഷം ഞാന്‍ ഓര്‍ത്തു പോയി. പ്രിയപെട്ട കൂട്ടുകാരനെ സമുദ്രത്തിന്റെ അഗാധതകളിലേയ്യ്ക്ക് വഹിച്ചുകൊണ്ടു പോയ ആ തിരമാലകള്‍ക്ക് ഒരിയ്ക്കല്‍കൂടി അവനെ ജീവനോടെ തിരികെ തരുവാന്‍ കഴിഞ്ഞുവെങ്കില്‍.......
പാലം കടന്ന് ബസ് ന്യൂമാഹിയിലെത്തുമ്പഴേയ്ക്കും ഞാനൊരു വിസ്മൃതിയില്‍ ലയിച്ചു കഴിഞ്ഞിരുന്നു.
ബസിലെ തിരക്ക് തെല്ലൊന്നു കുറഞ്ഞു.
ബസ് ന്യൂ മാഹിയില്‍ നിന്നും പുറപ്പെടാനുള്ള അറിയിപ്പ് വന്നു. ബസ് മുന്നോട്ടെടുത്തു തുടങ്ങിയപ്പോഴേയ്യ്ക്കും പുറത്ത് നിന്നും ഒരാള്‍ ഓടി കിതച്ച് ബസിന്റെ മുന്നിലേയ്ക്ക് കൈ വീശി. പൊടുന്നനെ ബസ് ബ്രേക്ക് ചെയ്ത് ആ മനുഷ്യനെയും കയറ്റി വീണ്ടും യാത്ര തുടര്‍ന്നു. എന്നിലൊരു ഞെട്ടലുണ്ടായി. ഞാന്‍ അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. തങ്ങളെ എന്നെന്നേയ്ക്കുമായി വിട്ടു പിരിഞ്ഞ സുനിലിന്റെ അതേ സാദൃശ്യമായിരുന്നു ആ മനുഷ്യനും. ഇമ വെട്ടാതെ അയാളെ ഞാന്‍ നോക്കിയിരിയ്ക്കേ, ഒരു സീറ്റിനായി പരതിയ അയാള്‍ യാദൃശ്ചീകമെന്നോണം എന്റെ സമീപം വന്നിരുന്നു.
അപ്പോഴും അമ്പരപ്പ് മാറാത്ത എന്റെ മുഖത്ത് നോക്കി അയാള്‍ പുഞ്ചിരിച്ചു.
ഒരാളെ പോലെ സാമൃമുള്ള ഒന്‍പത് പേര്‍ ഉണ്ടാവുമെന്ന പഴമൊഴി സ്മരിച്ച് ഞാന്‍ സമാധാനിച്ചു.
സമയം ഇപ്പോള്‍ മൂന്നുമണി കഴിഞ്ഞ് പത്ത് മിനുട്ടായിരിയ്ക്കുന്നു.
സഹയാത്രികന്‍ തന്റെ മൊബൈല്‍ ഫോണെടുത്ത് ആര്‍ക്കോ ഡയല്‍ ചെയ്തു. മറുഭാഗത്ത് നിന്നും പൃതികരണമുണ്ടായപ്പോള്‍ അയാള്‍ സംസാരിച്ചു തുടങ്ങി.
''ഹലോ...ഞ്ഞാന്‍..സുനിലാണു''..........
എന്നില്‍ പെട്ടെന്നൊരു ഞെട്ടലുണ്ടായി!
അയാള്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.
ഒരു നിമിഷത്തില്‍ എന്റെ ശ്വാസം പോലും നിലച്ചു പോയി. സംഭാഷണം അവസാനിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ജിജ്ജാസപൂര്‍വ്വം തിരക്കി.
''സുനില്‍1....
ഒരു ബിസിനസ് എക്സിക്യൂട്ടീവിന്റെ സാമാന്യ മര്യാദയോടെ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി കൊണ്ടയാള്‍ പറഞ്ഞു.''യെസ്''...
അമ്പരപ്പോടുകൂടി ഞാനയാള്‍ക്ക് തിരിച്ച് ഹസ്തദാനം നല്‍കി. ഇപ്പോള്‍ തന്റെ മുഖത്തേയ്ക്കും അയാള്‍ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. എവിടെയോ കണ്ടു മറന്ന ഒരു മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കും പോലെ.
മനസിലാക്കിയ മട്ടില്‍ അയാള്‍ ചോദിച്ചു.''വിനോദ് ജോണ്‍''....?
''അതെ''...ഞ്ഞാന്‍ പറഞ്ഞു.
പിന്നെ ക്ഷമാപണങ്ങള്‍,ക്ഷേമാന്യേഷണങ്ങള്‍...
ശേഷം ആ പഴയ ദുരാനുഭവങ്ങളുടെ കഥ ഞാനയളോട് വിവരിച്ചു.
എല്ലാം കേട്ടു കഴിഞ്ഞ അയാള്‍ അവസാനം ഒന്നു പൊട്ടിചിരിച്ചു.
''താങ്കള്‍ പറഞ്ഞത് ഏകദേശം ശരിയാണു പക്ഷെ...അവസാനം പറഞ്ഞ മാഹിയിലെ ദുരന്തം. താങ്കളേതൊ ദുസ്വപ്നം കണ്ടതാവാം''...
അയാള്‍ വീണ്ടും ഒന്നു പൊട്ടിചിരിച്ചു.
എനിയ്ക്ക് പിന്നീട് വന്നത് ദേഷ്യമാണു. ഞാന്‍ അയാളെ രൂക്ഷമായൊന്നു നോക്കി.
പിന്നീട് ഞങ്ങള്‍ ഒന്നും തന്നെ സംസാരിച്ചില്ല.
നഗരത്തിന്റെ നിലയ്ക്കാത്ത ശ്ബ്ദകോലാഹലങ്ങള്‍ കേട്ടാണു പിന്നീട് ഞാനുണര്‍ന്നത്.
ബസ് കണ്ണൂരിലെത്തി ചേര്‍ന്നിരിയ്ക്കുന്നു.
സീറ്റില്‍ എന്റെ സമീപത്ത് ആരുമുണ്ടായിരുന്നില്ല.
അപ്പോള്‍ അങ്ങ് മാഹിയില്‍ മയ്യഴിപുഴ ശാന്തമായി ഒഴുകികൊണ്ടിരുന്നു.

Monday, January 24, 2011


Sunday, January 23, 2011

നിലാവ് ദൂരെ... -കഥ

നിലാവ് വിരിച്ച പാതയോരത്തേയ്യ്ക്ക് കണ്ണും നട്ട് കൊച്ചുകല്ല്യാണി ജോലി കഴിഞ്ഞെത്തുന്ന അഛനെയും പ്രതീക്ഷിച്ച് ഉമ്മറകോലായില്‍ കാത്തിരുന്നു.
മുറ്റത്ത് തുളസിതറയില്‍ സന്ധ്യാദീപം എരിഞ്ഞു കൊണ്ടിരുന്നു.
അകത്ത് മുറിയില്‍ നിന്നും ചങ്ങലയുടെ കിലുക്കം. അമ്മ ഉറങ്ങിയിട്ടില്ല. ഇട്യ്യ്ക്കിട്യ്യ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
''എടീ...നിന്റെ തന്ത വന്നില്ല്യേടീ... ഇതുവരെ''.
അകത്തുനിന്നും അമ്മയുടെ ചോദ്യം.
അവള്‍ മറുപടി ഒന്നും തന്നെ പറഞ്ഞില്ല.
ഒരു വീഴ്ചയില്‍ തലയ്ക്കേറ്റ ക്ഷതമാണു അമ്മയെ ഇത്തരത്തിലൊരു മനോരോഗിയാക്കിയത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ആശുപത്രിയിലും കുറെ ചികിത്സിച്ചു പിന്നെ ആശുപത്രി അധൃകൃതരുടെ ഉപദേശപ്രകാരം വീട്ടിലേയ്ക്ക് കൊണ്ട് പോന്നു. ഈ വിഷമതകളിലാണു സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരനായ അഛന്‍ ഒരു മദ്യപാനിയായതും. ഇന്നും അഛന്‍ കുടിച്ചിട്ടുണ്ടാവും അതാണു ഇത്രയും താമസിയ്ക്കുന്നത്.
അവള്‍ തന്റെ മുറിയിലേയ്യ്ക്ക് പോയി.
ആ നാട്ടില്‍ തന്നെയുള്ള മോഹനനുമായി അവളുടെ വിവാഹം പറഞ്ഞു വെച്ചിരിയ്ക്കുകയാണു. ഗള്‍ഫിലുള്ള മോഹനന്‍ ഇനി ആറു മാസം കഴിഞ്ഞെത്തും. ശേഷം ഇവര്‍ തമ്മില്‍ വിവാഹിതരാകും.
അവള്‍ പതിയെ കട്ടിലില്‍ കിടന്നു. ഇപ്പോഴും അമ്മയുടെ മുറിയില്‍ നിന്ന് ചില ശബ്ദങ്ങള്‍ ഇപ്പോഴും കേള്‍ക്കാം...
കൊച്ചുകല്ല്യാണിയുടെ കണ്ണുകളില്‍ നിദ്ര പതിയെ തഴുകി.
''മോളേ കൊച്ചൂ.......''പുറത്ത് നിന്ന് അഛന്റെ കുഴഞ്ഞ സ്വരം. പാതിമയക്കത്തില്‍ നിന്നും കൊച്ചുകല്ല്യാണി ഞെട്ടിയെണീറ്റു. ചില അടക്കിപിടിച്ച സംസാരവും കേള്‍ക്കാമായിരുന്നു.
അവള്‍ വാതില്‍ തുറന്നു. പുറത്ത് ആടി കുഴഞ്ഞ് അഛന്‍. ഒപ്പം മറ്റൊരാള്‍കൂടിയുണ്ടായിരുന്നു.ആദ്യം മനസിലായില്ലങ്കിലും അയാള്‍ വെളിച്ചത്തിലേയ്ക്ക് വന്നപ്പോള്‍ തിരിച്ചറിഞ്ഞു. 'രാമനുണ്ണിമാമന്‍'. അഛന്റെ ആത്മസ്നേഹിതന്‍.വളരെ പ്രഗല്‍ഭനായ നാടക സംവിധായകനും,രചയിതാവുമായ അദ്ദേഹം ഒരു ദാമ്പത്യപരാജയത്തെ തുടര്‍ന്ന് പിന്നീടൊരു വിവാഹ ജീവിതത്തിനു മുതിരാതിരുന്ന അയാള്‍ക്ക് വയസ്സ് അമ്പതിനോടടുത്തിരുന്നു. മകളെന്നപോലെ വാല്‍സല്ല്യമാണു കൊച്ചുകല്ല്യാണിയോട്.അഛനെ പോലെ ഒരിയ്ക്കലും മദ്യപിയ്ക്കുമായിരുന്നില്ല. ബന്ധുജനങ്ങളുമായി അകന്നു കഴിഞ്ഞിരുന്ന അവര്‍ക്ക് അദ്ദേഹത്തിന്റെ സാനിധ്യം ഒരു ആശ്വാസമായിരുന്നു. ഇടയ്ക്ക് വരുമ്പോഴൊക്കെ ഒരുപാട് സമ്മാനങ്ങള്‍ കൊണ്ടു വരും.
''മോളേ... അഛനൊരല്‍പ്പം കഴിച്ചു...''വീണ്ടും അഛന്റെ കുഴഞ്ഞ സ്വരം.
രാമനുന്‍ണ്ണിമാമന്‍ അഛന്റെ കൈ പിടിച്ച് വീടിനകത്തേയ്യ്ക്കാനയിച്ചു. പരിഭവത്താല്‍ അവളങ്ങനെ തന്നെ നിന്നു. അമ്മ ഇതിനകം ഉറക്കം പിടിച്ചിരുന്നു.
ദിവസങ്ങള്‍ മാസങ്ങള്‍ അങ്ങനെ കടന്നു പോയി....
കലണ്ടറില്‍ അവള്‍ അക്കങ്ങള്‍ക്ക് അടിവരെയിട്ടു കൊണ്ടിരുന്നു.മോഹനന്‍ അവധിയ്ക്ക് വരാന്‍ ഇനി നാലു മാസം ബാക്കി.
രാമനുണ്ണിമാമന്‍ ഇടയ്ക്കിടെ വന്നു പോയി. അമ്മയ്ക്കും വലിയ കാര്യമാണു മാമനെ. കൊണ്ട് വരാറുള്ള സാധനങ്ങളില്‍ അമ്മയ്ക്കുമൊരു പങ്കുണ്ടാവും.ഇരുവരും ഒരുപാട് വര്‍ത്തമാനങ്ങള്‍ പറയും. അമ്മയ്ക്കപ്പോള്‍ ഒരസുഖവുമുണ്ടന്ന് തോന്നുകേയില്ല. ഒരു സഹോദരനെന്ന പോലെ അമ്മയ്ക്കും വലിയ ഇഷ്ട്മാണു മാമനെ.
പിന്നീടും ഒരു ദിവസം അഛന്‍ വളരെ വൈകി. കാത്തിരുന്ന് അവളുടെ കണ്ണു കഴച്ചു.അമ്മയ്ക്ക് ഭക്ഷണവും,മരുന്നും കൊടുത്ത ശേഷം അവള്‍ പതിവു പോലെ പാതയോരത്തേയ്യ്ക്ക്ക്ക് മിഴികള്‍ നട്ടു. ഏറെ നേരം കഴിഞ്ഞിട്ടും അമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പതിയെ അവള്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
രാത്രിയുടെ യാമങ്ങളില്‍ പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. ഉറക്കത്തിലെപ്പോഴോ വീടീനു പുറത്ത് റോഡില്‍ ഒരു വാഹനത്തിന്റെ ശബ്ദം കേട്ടാണു അവള്‍ ഉണര്‍ന്നത്. പൊടുന്നനെ അവള്‍ എഴുന്നേറ്റ് ജാലക പാളിയിലൂടെ പുറത്തേയ്ക്ക് നോക്കി. ആ ഇരുട്ടിലും നിഴലുപോലൊരാള്‍ വീടിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്ന് വരുന്നുണ്ടായിരുന്നു.അവള്‍ വല്ലാതെ ഭയപെട്ടു. ആ രൂപം മുറ്റത്തേയ്ക്ക് പ്രവേശിച്ചപ്പോള്‍ അരണ്ട വെളിച്ചത്തില്‍ അയാളുടെ മുഖം വ്യക്തമായി രാമനുണിമാമനാണു വന്നിരിയ്ക്കുന്നത് അവളില്‍ വല്ലാത്തൊരമ്പരപ്പുണ്ടായി. 'അഛനും ഇതുവരെ വന്നിട്ടില്ലേ' അവള്‍ മുറിയിലെമ്പാടുമൊന്നു പരതി. അവളില്‍ അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല.
വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. അമ്മ അപ്പോഴും ശാന്തമായി ഉറങ്ങുകയായിരുന്നു. അവള്‍ ചെന്ന് വാതില്‍ തുറന്നു.അയാളുടെ മുഖത്ത് ഒരു തരം ദയനീയത നിഴലിച്ചിരുന്നു. ആ ഭാവത്തിലും ചെറുതായൊന്ന് പുഞ്ചിരിയ്ക്കാന്‍ ശ്രമിച്ചു കൊണ്ടയാള്‍ അകത്തേയ്ക്ക് വന്നു. ''അഛന്‍....''?
അയാള്‍ മുഖം താഴ്ത്തി.
''വിഷമിയ്ക്കരുത്... അഛന്‍...................'' അത്രയും പറയുന്നതിനു മുമ്പേ അവള്‍ ചോദിച്ചു.
''എന്താ എന്തു പറ്റിയെന്റെയഛന്‍....''
''ഒന്നുമില്ല ചെറിയൊരപകടം.....''ദു;ഖഭാരത്തോടെ അയാള്‍ അത്രയും പറഞ്ഞു.
''എന്താ...മാമാ എന്താ പറ്റിയെ.......''തികട്ടി വന്ന സങ്കടം ഉള്ളില്‍ ഉള്ളില്‍ ഒതുക്കി അവള്‍ തിരക്കി.
''ജോലി കഴിഞ്ഞ് വരുന്ന വഴിയ്ക്ക് പിന്നിലൂടെ വന്ന ഒരു വാന്‍ തട്ടി വീഴ്ത്തുകയായിരുന്നു.....ഇപ്പോള്‍ ആശുപത്രിയിലാണു...നാളെ രാവിലെ വരും...''
പിന്നെ അവള്‍ ഒന്നും ചോദിച്ചില്ല.
അയാള്‍ക്ക് കടുംകാപ്പി ഉണ്ടാക്കി നല്‍കി അവള്‍ തന്റെ മുറിയിലേയ്ക്ക് പോയി. നേരം പുലരാന്‍ ഇനിയും സമയം ബാക്കിയുണ്ടായിരുന്നു.രാമനുണ്ണിമാമന്‍ തന്റെ മൊബൈല്‍ ഫോണില്‍ ആരോടോ എന്തൊക്കെയൊ സംസാരിച്ചു കൊണ്ടിരുന്നു.
പുലര്‍ച്ചെ. അയല്‍ വാസികളും,ചില ബന്ധുജനങ്ങളും വന്നു. എല്ലാവരുടേയും മുഖത്ത് ഒരുതരം ദു:ഖം നിഴലിച്ചിരുന്നു. രാമനുണ്ണിമാമന്‍ അടക്കിപിടിച്ച് എന്തൊക്കെയോ സംസാരിയ്ക്കുന്നുണ്ട്.
സമയം ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്നു.അവള്‍ ഇടയ്ക്കിടെ രാമനുണ്ണിമാമന്റെ മുഖത്തേയ്ക്ക്ന്‍ നോക്കി.
സമയം ഒന്‍പത് മണിയോടടുത്തു.രാമനുണ്ണിമാമന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. മാമ്മന്റെ മുഖം കൂടുതല്‍ ദു:ഖപൂര്‍ണ്ണമായി. അയാള്‍ അവള്‍ക്കരികിലെത്തി. അവളുടെ ചുമലില്‍ പിടിച്ച് മുഖം പിടിച്ചുയര്‍ത്തി.
''എല്ലാം സഹിയ്ക്കണം...വിധിയെ തടുക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല...'' ഗദ്ഗദത്താല്‍ അയാള്‍ പറഞ്ഞ് മുഴുമിപ്പിയ്ക്കും മുമ്പെ അകലെനിന്നും ഒരു ആമ്പുലന്‍സ് സൈറന്‍ മുഴക്കി വീട്ടുമുറ്റത്തേയ്ക്ക് വന്നു.അവള്‍ മുന്നില്‍ കാണുന്നത് വിശ്വസിയ്ക്കാന്‍ കഴിയാത്തത് പോലെ കണ്ണ് മിഴിച്ചങ്ങിനെ നിന്നു. പിന്നെ അതൊരു പൊട്ടികരച്ചിലായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല. അവിടെ കൂടി നിന്നവരുടേയും മിഴികള്‍ നിറഞ്ഞിരുന്നു. ചില സ്ത്രീകള്‍ ചേര്‍ന്ന് വീടിനകത്തേയ്ക്ക് കൊണ്ടു പോയി. ഇതിനകം തന്നെ വലിയൊരു ജനകൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു.
രാമനുണ്ണി എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു.
വിതുമ്പലുകള്‍...അലമുറകള്‍,തേങ്ങലുകല്‍....ചന്ദനതിരിയുടെ രൂക്ഷഗന്ധത്തില്‍ നിന്ന് അന്നത്തെ പകലിന്റെ പട്ടടയ്ക്കുമൊപ്പം അഛന്റെ ചിത കത്തിയമര്‍ന്നു.
ഒരു മഴക്കാലം...
പാതി തുറന്നിട്ട ജാലകത്തിലൂടെ പുറത്ത് പെയ്യുന്ന മഴയിലേയ്ക്ക് അമ്മ കണ്ണും നട്ടിരുന്നു. അമ്മയിപ്പോള്‍ ആകെ മാറിയിരിയ്ക്കുന്നു. പഴയതു പോലെ സംസാരിയ്ക്കില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒരു പുഞ്ചിരി മാത്രം മറുപടി.
കൊച്ചുകല്ല്യാണിയ്ക്ക് അഛന്റെ മരണാന്തരം അവള്‍ക്ക് അടുത്തു തന്നെയുള്ള വില്ലേജോഫീസില്‍ ജോലി ലഭിച്ചു. ഉത്തരവാദിത്തമുള്ള ഒരു കാരണവരെ പോലെ അവളാണു വീടിന്റെ ആശ്രയം എല്ലാറ്റിനും സഹായമായി ഇടയ്ക്കിടെ രാമനുണ്ണിമാമനും എത്തും.
രാമനുണ്ണിയുടെ ഇത്തരം സാനിധ്യം യാതൊരു സഹകരണവുമില്ലാത്ത കുടുമ്പാംഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പുകളുണ്ടായിരുന്നു എങ്കിലും അഛന്റെ അഭാവത്താല്‍ അദ്ദേഹം ഒരാശ്രയം തന്നെയായിരുന്നു.
അഛനോടുള്ള അതേ സ്നേഹവും,ബഹുമാനവും അവള്‍ രാമനുണ്ണിമാമനു നല്‍കി.
മോഹനന്‍ കമ്പനിയിലെ ചില പ്രശ്നങ്ങളുമായി ബന്‍ധപെട്ട് അവധിയ്ക്ക് വരുന്നത് അല്‍പം കൂടി നീട്ടിയിരുന്നു.
ഒരിയ്ക്കല്‍ മോഹനനുമായുള്ള വിവാഹത്തെ കുറിച്ച് രാമനുണ്ണി അവളുമായി സംസാരിച്ചു. പക്ഷേ അവളുടെ മറുപടി മറ്റൊന്നയിരുന്നു.
''എനിയ്ക്കിനി പ്രതീക്ക്ഷകളില്ല മാമാ...''
''എന്താണു കുട്ടീ....നിന്റെ ഭാവി!....''അയാള്‍ ചോദിച്ചു.
''മാമനു എല്ലാം അറിയില്ലേ....അമ്മയ്ക്ക് ഇനി ഞാനല്ലാതെ ആരാണുള്ളത്''.അവളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു.
പിന്നെയാള്‍ അതേകുറിച്ചൊന്നും സംസാരിച്ചില്ല.
നാട്ടിലെ ചിലര്‍ കാമവെറി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കുന്നുണ്ടായിരുന്നു. ചിലര്‍ പ്രേമാഭ്യര്‍ഥനകളുമായി വന്നു. പക്ഷേ.. എല്ലാറ്റിനെയും അതിജീവിയ്ക്കുവാനുള്ള കരുത്ത് അവള്‍ ഇതിനകം തന്നെ നേടി കഴിഞ്ഞിരുന്നു.
രാത്രിനേരങ്ങളില്‍ ഒരു കരിയില മുറ്റത്ത് കൊഴിഞ്ഞ് വീണാല്‍ തന്നെ അവള്‍ ജാഗരൂഗമായിരുന്നു. കളങ്കമില്ലാത്ത ഒരു സ്ത്രീയുടെ മാന്യത അവള്‍ എന്നും കാത്ത് സൂക്ഷിച്ചു.
അന്നൊരു ശനിയാഴ്ച്ച ദിവസം.
ഉച്ചയ്ക്ക് ശേഷം കൊച്ചുകല്ല്യാണി അവധിയെടുത്തു. ഓഫീസ് വിട്ട് അവള്‍ നടന്നു
അകാശമേഘങ്ങളില്‍ മഴയൊരുക്കം. അന്നവള്‍ കുടയെടുത്തിരുന്നില്ല. അവള്‍ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ വേഗം നടന്നു.വീടെത്തുന്നതിനു മുമ്പെ മഴ ശക്തിയായി പെയ്തു. അവള്‍ നനഞ്ഞ് കുളിച്ചു. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശരീരത്ത് ഒട്ടിചേര്‍ന്നു.
അവള്‍ ഓടി വീട്ടിലേയ്ക്കെത്തുമ്പോള്‍.വീട്ടുവരാന്തയില്‍ മഴയുടെ സൗന്ദര്യം വീക്ഷിച്ചുകൊണ്ട്. രാമനുണ്ണിമാമന്‍ ഇരുപ്പുണ്ടായിരുന്നു.അവളില്‍ ഒരു തരം ജാള്യതയുണ്ടായി. അത് മറച്ചുകൊണ്ടവള്‍ ചോദിച്ചു.
''മാമന്‍ എപ്പൊള്‍ വന്നു''...
''ഒരു അരമണിയ്ക്കൂര്‍ മുമ്പ്''...ഒരു പുഞ്ചിരിയൊടു കൂടി അയാള്‍ പറഞ്ഞു.
''മൊളേ''..... അകത്ത് നിന്നും അമ്മയുടെ പതിഞ്ഞ ശബ്ദം.
''രാമനുണ്ണിക്ക് കടുംകാപ്പി ഇട്ട് കൊട്...നല്ല തണുപ്പ്''...
''മാമനകത്തിരിയ്ക്ക്. ഞാന്‍ ചായയുണ്ടാക്കാം...'' അത്രയും പറഞ്ഞ ശേഷം സാരിതലപ്പുകൊണ്ട് കൈയ്യും മുഖവും തുടച്ചുകൊണ്ട് അവള്‍ അകത്തേയ്ക്ക് പോയി.
പുറത്ത് മഴയുടെ ശക്തി കൂടി. നല്ല കാറ്റുമുണ്ടായിരുന്നു. ഒപ്പം ഇടയ്ക്കിടെ കൊള്ളിയാന്‍ മിന്നി. തണുത്ത് വിറച്ച് അമ്മ കട്ടിലില്‍ ചുരുണ്ട് കൂടി.
കൊച്ചുകല്ല്യാണി തന്റെ വസ്ത്രങ്ങള്‍ ഓന്നൊന്നായി മാറ്റുകയായിരുന്നു. വാതില്‍ പതിയെ ചാരിയിരുന്നതേയുള്ളൂ. തന്റെ തൊട്ടു പിന്നില്‍ ഒരു നിഴലനങ്ങിയതുപോലെ അവള്‍ക്ക് തോന്നി. അവള്‍ പെട്ടെന്ന് തിരിഞ്ഞു. രാമനുണ്ണിമാമന്‍! അവളൊന്നമ്പരന്നു. രാമനുണ്ണി അവളുടെ ചുമലില്‍ പതിയെ കൈ വെച്ചു.
''മോളേ...'' അയാളുടെ കണ്ണുകളില്‍ ഒരു പ്രത്യേകഭാവം മിന്നി നിന്നിരുന്നു. അയാള്‍ അവളെ തന്റെ നെഞ്ചോടു ചേര്‍ത്തു. മഴയില്‍ നനഞ്ഞ അവളുടെ ശരീരം അയാളുടെ ശരീരത്തോട് പറ്റി ചേരുമ്പോള്‍ അയാള്‍ ധരിച്ചിരുന്ന ജുബയും നനഞ്ഞു.
ഒന്നു കുതറി മാറാന്‍ അവള്‍ ശ്രമിച്ചു പക്ഷെ അയാളുടെ കൈകള്‍ക്കൊരു പ്രത്യേകകരുത്തായിരുന്നു അപ്പോള്‍.
പുറത്ത് ശക്തിയായി പെയ്തു കൊണ്ടിരുന്ന മഴ തെല്ലൊന്ന് ശമിച്ചു. ഇപ്പോള്‍ മഴതുള്ളികള്‍ നിലത്ത് പതിയ്ക്കുന്നതിന്റെ നേരിയ ശബ്ദം മാത്രം.
അകത്ത് കട്ടിലില്‍ വാടിയ ഒരു മുല്ലമൊട്ട് പോലെ തളര്‍ന്ന് കൊച്ചുകല്ല്യാണി കിടന്നു. ഒപ്പം രാമനുണ്ണിയും.അവളുടെ മുടിയിഴകള്‍ അലസമായി കിടന്നിരുന്നു. നെറ്റിയില്‍ ചാര്‍ത്തിയിരുന്ന സിന്ദൂരപൊട്ട് പാതി മാഞ്ഞിരിയ്ക്കുന്നു.
ഒരു കുറ്റബോധത്തോടെ അയാള്‍ എഴുന്നേറ്റു.
''തെറ്റാണു ഞാന്‍ ചെയ്തത്....സ്വന്തം മകളെ പോലെ സ്നേഹിച്ച മോളേ.. ഞാന്‍...എനിയ്ക്കറിയില്ല എനിയ്ക്കെന്താണു സംഭവിച്ചതെന്ന്....'' അയാള്‍ക്ക് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി കിടന്നു.അവള്‍ അയാളുടെ മുഖത്തേയ്ക്ക് നോക്കി ആ നോട്ടം താങ്ങാനുള്ള ശേഷി അയാള്‍ക്കുണ്ടായിരുന്നില്ല.
അയാള്‍ പതിയെ മുറിയുടെ വാതില്‍ ചാരി പുറത്തേയ്യ്ക്കു പോയി.
പുറത്ത് ഒരു കൊള്ളിയാന്‍ മിന്നി. അടുത്ത മഴയുടെ ആരവം. ആ മഴയ്ക്കൊപ്പം കൊച്ചുകല്ല്യാണിയും തേങ്ങി കരഞ്ഞു.

Tuesday, January 18, 2011